അട്ടപ്പാടിയില്‍ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ 12 പ്രതികളുടെയ ജാമ്യമാണ് കോടതി റദ്ദാക്കിയത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എസ് സി- എസ് ടി കോടതി ജാമ്യം റദ്ദാക്കിയത്
വളളിയമ്മാള്‍ ഗുരുകുലത്തിന്റെ ഉടമയായ രവീന്ദ്രനും കേസിലെ പ്രതി അബ്ബാസും തമ്മില്‍ ബന്ധമുണ്ട്. കേസില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അബ്ബാസും ഷിഫാന്‍ എന്നയാളും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് മധുവിന്റെ അമ്മയും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കേസില്‍ വിചാരണ ആരംഭിച്ച ശേഷം രണ്ടുസാക്ഷികള്‍ കൂറുമാറിയിരുന്നു. തുടര്‍ന്നാണ് ഇത് പ്രോസിക്ക്യൂഷന്റെ പോരായ്മ കൊണ്ടാണെന്നും പ്രോസിക്ക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രനെ മാറ്റണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയെ സമീപിച്ചത്
നേരത്തെ, മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിന് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തിരുന്നു. ചെന്നൈയിലെയും കൊച്ചിയിലേയും കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ നന്ദകുമാറിനെയാണ് മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയത്.
കേരളത്തെ ഞെട്ടിച്ച കൊലപാതക കേസുകളിലെ കൊടും ക്രിമിനലുകളെ ഉൾപ്പെടെ സംരക്ഷിക്കാൻ സുപ്രീം കോടതി അഭിഭാഷകർക്ക് പിണറായി വിജയൻ്റെ സർക്കാർ കോടികൾ ചെലവഴിക്കുമ്പോളാണ് ആദിവാസി യുവാവായ മധുവിന് സ്വാഭാവിക നീതി പോലും നിഷേധിച്ചതെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ആദിവാസി യുവാവായ മധു 2018 ലാണ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍ ആദ്യത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു. തുടര്‍ന്ന് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് അഡ്വ. വിടി രഘുനാഥനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുന്നത്.
മധു കൊല്ലപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം സെപ്റ്റംബറിലാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരുന്നത്. പിന്നീട് അത് നവംബര്‍ 25-ലേക്ക് മാറ്റി. ഇന്നലെ കേസ് കോടതിയുടെ പരിഗണനയിലേക്ക് വന്നപ്പോള്‍ പ്രതികളുടെ ആവശ്യപ്രകാരം വീണ്ടും രണ്ടുമാസത്തേക്കുകൂടി നീട്ടുകയായിരുന്നു.